New Traffic Regulation Abu Dhabi: അബുദാബിയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം; അറിയേണ്ടതെല്ലാം

ഓവര്‍ടേക്കിങ് നടത്തിയ ശേഷം പഴയ രീതിയിൽ ലൈനിലേക്ക് തിരിച്ചുകയറി യാത്ര തുടരണം. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് പിഴ ഈടാക്കും എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

അബുദാബി: അബുദാബിയിലെ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി. ചില റോഡുകളിൽ ട്രാഫിക് തിരക്ക് കൂടുതലായ സാഹചര്യത്തിൽ കൂടുതൽ മാർഗങ്ങൾ കണ്ടെത്താൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ട്രാഫിക് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് ഇതിന്റെ ഭാഗമായി അനുമതി നൽകി.

വലതുവശത്തെ രണ്ടാമത്തെ ലൈനിലൂടെയാണ് വാഹനങ്ങൾ ഓവര്‍ടേക്കിങ് അനുമതി നൽകിയിരിക്കുന്നത്. ബെനോന ബ്രിഡ്ജില്‍നിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയിലാണ് നിയമത്തിൽ ഈ ഇളവ് ലഭിക്കുക. ഹെലി വാഹനങ്ങൾ ഓടിക്കുന്നവർ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മുൻഗണന നൽകണം. അദികൃതർ നൽകുന്ന മാർഗ നിർദേശങ്ങൾ പാലിച്ചായിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത്.

ഓവര്‍ടേക്കിങ് നടത്തുന്നില്ലെങ്കിൽ റോഡിന്റെ വലത്തേ ലൈനിലൂടെ മാത്രമേ വലിയ വാഹനങ്ങൾ പോകാൻ പാടുള്ളു. ഓവര്‍ടേക്കിങ് നടത്തുമ്പോള്‍ റിയര്‍വ്യൂ മിററില്‍ നോക്കി വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ ഓവര്‍ടേക്കിങ് നടത്താന്‍ പാടുള്ളു. അതേസമയം, ഈ വർഷത്തെ സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് അബുദാബി. ഓൺലൈൻ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് സർവേ നടത്തിയത്. അബുദാബി പോലീസ് ആണ് ഇക്കര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ ലിസ്റ്റ് ആണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ ആണ് അബുദാബി ഇടം പിടിച്ചിരിക്കുന്നത്. 2017 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം ആണ് പട്ടികയിൽ അബുദാബി കരസ്ഥമാക്കിയിരിക്കുന്നത്.

അബുദാബി എമിരേറ്റിലെ എല്ലാ നിവാസികൾക്കും സന്ദർശകർക്കും ഉർന്ന ജീവിത നിലവാരം ഉയർത്താൻ വേണ്ടി നിരവധി പദ്ധതികൾ ആണ് കൊണ്ടു വന്നിരുന്നത്. എന്നു അബുദാബി ജനങ്ങൾക്കൊപ്പം ആണെന്നാണ് ഈ സർവേ റിപ്പോർട്ട് തെളിയിക്കുന്നതെന്ന് അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബായ്, ഷാർജ എമിറേറ്റുകളിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മഴയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെച്ചു. ശനിയാഴ്ച രാത്രി മുതൽ തന്നെ മഴ ശക്തമായി പെയ്തിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്തേക്കും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More