തൃശൂരിൽ സംഘപരിവാർ ‘നുണ ഫാക്ടറി’ തുറന്നു; തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു, നേരിടുമെന്ന് പ്രതാപൻ

ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് തനിക്കെതിരെ ആസൂത്രിതമായി വ്യാജപ്രചാരണം നടക്കുന്നതെന്നാണ് തൃശൂർ എംപി പറയുന്നത്. വ്യാജപ്രചാരകരെ നേരിടുമെന്നും തൃശൂർ എംപി പറഞ്ഞു

തൃശൂര്‍: സോഷ്യ മീഡിയയിൽ നടക്കുന്ന അപവാദ പ്രചരണങ്ങൾ നിയമപരമായി നേരിടുമെന്ന് ടിഎൻ പ്രതാപൻ എംപി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘപരിവാർ ‘നുണ ഫാക്ടറി’ തുറന്നിരിക്കുകയാണെന്ന് പ്രതാപൻ ആരോപിച്ചു. ഏറ്റവും വാശിയേറിയ ലോകസഭാ തെരഞ്ഞടുപ്പാണ് നടക്കാൻ പോകുന്നത്. ഗാന്ധിജിയുടെ അനുയായികളും ഗോഡ്‌സെയുടെ അനുയായികളും തമ്മിലാണ് ഈ പോരാട്ടം. പോരാട്ടത്തിൽ ഗാന്ധിജി ജയിക്കുമെന്നും തൃശൂർ എംപി പറഞ്ഞു.

ബിജെപി ദേശീയ ഐടി സെല്ലിന്‍റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടക്കുന്നത്. തനിക്കെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രതാപൻ പറയുന്നു. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പ് നേരിടാമെന്ന് കരുതുന്ന ബിജെപി കനത്ത വില കൊടുക്കേണ്ടി വരും. നുണ പ്രചരിപ്പിക്കാൻ വ്യജ അക്കൗണ്ടുകള്‍ ബിജെപി ആർഎസ്എസ് സംഘം തയ്യാറാക്കിയിട്ടുണ്ട്.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More