ഗാനമേളയ്ക്കിടെ അരുംകൊല; സത്യനാഥനെ വെട്ടിയത് മഴുകൊണ്ട്; ഞെട്ടിത്തരിച്ച് നാട്

സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥൻ്റെ കൊലപാതകത്തിൽ നടുങ്ങി നാട്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രമുറ്റത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. സൗമ്യസ്വഭാവക്കാരനായ അദ്ദേഹത്തിന് ശത്രുക്കൾ ഉള്ളതായി അറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറി വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൻ്റെ നടുക്കത്തിൽ നാട്. സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥൻ (66) ആണ് ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രമുറ്റത്തുവെച്ച് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഗാനമേള അവസാനിക്കുന്ന ഘട്ടത്തിലാണ് സംഭവം നടന്നതെന്ന് പെരുവട്ടൂ‍ർ ചെറിയപ്പുറം ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ സത്യേട്ടനെ കാണുന്നത്. ഉടൻതന്നെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം നടന്നു. എന്താ സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. സംഭവം നടന്ന സ്ഥലം സിസിടിവിയുടെ പരിധിയിൽനിന്ന് അൽപം മാറി ആയതിനാൽ വ്യക്തമായ ദൃശ്യം പതിഞ്ഞിട്ടില്ല. എന്നാൽ വീഴുന്ന ദൃശ്യം സിസിടിവിയിലുണ്ട്. സംഭവം നടന്നതിനു പിന്നാലെ സിസിടിവിയുടെ ഹാ‍ർഡ് ഡിസ്കുള്ള മുറി പൂട്ടിയെന്നും പോലീസ് എത്തിയ ശേഷം അവ കൈമാറിയെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More